2010 നവംബർ 10, ബുധനാഴ്‌ച

എന്റെ കേരളം

 
എന്റെ നാടായ കേരളം കാണാന്‍ എത്ര ഭാഗിയാണെന്നോ .
എത്രയെത്രെ മരങളും ചെടികളും പൂവുകലുമാണുള്ളത്.
പുഴകള്‍ കാണാന്‍ തന്നെ എന്തു രസമാണ് .
നാട്ടിലെ എന്റെ വീടിന്റെ അടുത്തായി ഒരു പുഴയും
ധാരാളം വയിലുകളും ഉണ്ട് . മഴാകാലത്ത് ആ പുഴയിലും
വയിലുമെല്ലാം വെള്ളം നിറഞ്ഞു‍ കവിഞ്ഞൊഴുകും .
നാട്ടില്‍ അധികവീടുകളിലും പശു , കോഴി , ആട് എന്നിവയൊക്കെയുണ്ടാകും.
കാക്ക , മൈന , തത്ത , മരംകൊത്തി , കുയില്‍ തുടങിയ ധാരാളം
പക്ഷികളെയും എന്റെ കേരളത്തില്‍ കാണാം .
നെറ്റിപ്പട്ടം കെട്ടിയ ആനകളും താലപ്പൊല്ലിയേന്തിയ കുട്ടികളും വാദ്യമേള്വുമോക്കെയുള്ള
ആകോഷയാത്ര കാന്നെണ്ടകാഴ്ചയാണ് . ഇങനെ എതോക്ക്കെ കാഴ്ചകളാണ്
എന്റെ നാട്ടില്‍ കാണുനുള്ളത്

ഒരു ഉപദേശം

മതിലില്‍ ഇരുന്നു പഴം തിന്നുന്ന കുരങ്ങനെ
 പുറകില്‍ നിന്നും കുത്തുമ്പോള്‍ കുരങ്ങന്‍ കയ്യും
 കാലും ഇട്ട് അടിക്കുന്നത്പോലെ പാടുമ്പോള്‍ ഗോഷ്ടികാന്നിക്കുന്ന കേരളത്തിലെ ഒരു പാട്ടുകാരി പരസ്യത്തില്‍ കൂടി കേരളത്തിലെ പത്താം ക്ലാസ്സ്‌ പാസ്സ്‌ ആയ നമ്മുടെ അനുജന്മാരോട് ചോതിക്കുന്നു ഇതിനാ വെറുതെ പത്താം ക്ലാസ്സ്‌ കഴിഞ്ഞു പ്ലസ്‌ വന്‍ നു പോകുന്നത് എന്ന്‌. രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണ്ട പരസ്യം ആണ് ഇതു. IAS, IPS, ISF, Doctor, Engineer, Agriculture Officer, Village Officer, തുടങ്ങി സാദ ഒരു LD ക്ലാര്‍ക്ക്‌ വരെയുള്ള ആയിരക്കണക്കിന് ജോലിക്ക് PSC കു വേണ്ട യോഗ്യതയുടെ ആദ്യ ചവിട്ടു പടിയാണ് പ്ലസ്‌ ടു. ഇതിനു പകരം മൂന്നാര്‍ കാറ്റെരിംഗ് കോളേജില്‍ ചേര്‍ന്ന് മത്തികറി വെക്കുന്നത് എങ്ങനെ എന്ന്‌ പഠിക്കാനാണ് പാട്ടുകാരി പറയുന്നത്. അല്ലെങ്കില്‍ ഹോട്ടല്‍ മാനേജമെന്റില്‍ ചേര്‍ന്ന് അഞ്ചു വര്‍ഷംകൊണ്ട് എങ്ങനെ സാമ്പാര്‍, മോര് കറി വിളമ്പാം, ഹോട്ടലില്‍ താമസ്സിക്കാന്‍ വരുന്നവരുടെ മുന്‍പില്‍ എങ്ങനെ കുനിഞ്ഞു നിന്ന് വരൂ സാര്‍ എന്ന്‌ പറയാം ഇതില്‍ ഡിഗ്രി എടുക്കാന്‍ ആണ് പാട്ടുകാരി പറയുന്നത്. ഓര്‍ക്കുക, മത്തി കറി വെക്കുന്നത് എങ്ങനെ എന്ന്‌ അറിയാന്‍ ലെക്ഷങ്ങള്‍ കൊടുത്തു പഠിക്കാന്‍ പോകണ്ട, കൊച്ചിയിലെ ഹോട്ടല്‍ അശോകായില്‍ നില്‍ക്കുന്ന ഭാര്‍ഗവന്‍ ചേട്ടന് ഒരു 90 വാങ്ങി കൊടുത്താല്‍ മത്തി, ഇറച്ചി, തോരന്‍, സാമ്പാര്‍, എന്ന്‌ വേണ്ട എല്ലാതരം പാചകങ്ങളും മൂന്ന് ദിവസ്സം കൊണ്ട് പഠിപിച്ചു തരും. ഈ ഹോട്ടലില്‍ നിന്നാണ് ജില്ല കലക്ടര്‍, പോലീസ് ഉധ്യൊഗസ്തര്, ജഡ്ജി മുതലാവര്‍ ഭക്ഷണം വാങ്ങുന്നത്. ഈ പരസ്യം പറയുന്ന പാടുകാരിയുടെ കുടമ്പത്തില്‍ ആരും പ്ലസ്‌ ടുവിന് പോകാതെ ഇരിക്കുന്നില്ല. നമ്മുടെ കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന ഈ പരസ്യത്തില്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം.

പിന്നത്തെ പരസ്യം പത്താം ക്ലാസ്സ്‌ കഴിഞ്ഞു Safety Officer ക്ലാസ്സിനു ചേര് എന്നാണ്. ഇതും കുട്ടികളെ വഴി തെറ്റിക്കുന്ന പരസ്യം ആണ്. ഗള്‍ഫില്‍ ഒരു Safety Officer കു വേണ്ട അടിസ്ഥാന യോഗ്യത ഡിഗ്രി, Safety Enginering ആണ്. തന്നെയും അല്ല, OSHO സര്‍ട്ടിഫിക്കറ്റ് വേണം. പത്താം ക്ലാസ്സ്‌ കഴിഞ്ഞ ഒരുത്തനെ Safety Officer ആക്കിയാല്‍ ആ കമ്പനി ആറു മാസ്സത്തിനു ഇടക്ക് എപ്പോ കത്തിയെന്നു ചോതിച്ചാല്‍ മതിയെന്ന്ആണ് കമ്പനി ക്കാര്‍ പറയുന്നത്. അതേപോലെ വഴി തെറ്റിക്കുന്ന മറ്റൊരു പരസ്യം ആണ് ലിഫ്റ്റ്‌. ഓര്‍ക്കുക, ഗള്‍ഫിലുള്ള എല്ലാ ലിഫ്ടും യു‌രോപ്പ്യന്‍ രാജ്യത്തു നിന്ന് പതിനഞ്ചും ഇരുപതും വര്‍ഷത്തെ (gaurenty) ഗരന്ടിയില്‍ ഇറക്കുമതി ചെയ്യുന്നതാണ്. അത് കേട് വന്നാല്‍ യൂറോപ്യന്‍ രാജ്യതു നിന്ന് തന്നെ വന്നു ശെരിയാക്കി കൊടുക്കും. അതുകൊണ്ട് പുതു തലമുറ വഴിതെറ്റി അവരുടെ ഭാവി കോഞ്ഞാണ്ട ആകാതെ ജാഗ്രത പാലിക്കണം. PSC ടെസ്റ്റ് നുള്ള യോഗ്യത നേടാന്‍ ഉപദേശിക്കുക. എന്നിട്ട് അവര്‍ക്ക് ഇഷ്ടപെട്ട മേഖലയില്‍ ജോലി നേടാന്‍ ഉപദേശിക്കുക. എല്ലാ പുതു തലമുറക്കും എല്ലാ ഭാവുങ്ങളും നേരുന്നു
 
ഹമീട്നടുവട്ടം

2010 സെപ്റ്റംബർ 4, ശനിയാഴ്‌ച

തളരാത്ത പ്രണയം

പ്രണയത്തിന്റെ അതിതീവ്രമായ ആ മുഹൂര്‍ത്തത്തില്‍ ഒരുപക്ഷേ സന്തോഷംകൊണ്ട്‌ ദൈവത്തിന്റെ കണ്ണുനിറഞ്ഞുകാണും. പ്രേമം അനശ്വരമാണെന്ന്‌ ലോകത്തെ കാണിച്ചു കൊടുക്കാന്‍ ദൈവത്തിന്‌ ഇതിലും വലിയൊരു തെളിവു കിട്ടില്ലല്ലോ. ജൂണ്‍ 29ന്‌ കൊല്ലത്തെ ഉണ്ണീശോ പള്ളിയില്‍ നടന്നത്‌ ഒരു സാധാരണ വിവാഹമായിരുന്നില്ല. വരന്‍ വധുവിന്റെ കൈ പിടിച്ചല്ല വന്നത്‌. സന്ധ്യയെ കൈകളില്‍ കോരിയെടുത്താണ്‌ ജഗദീഷ്‌ ദേവാലയത്തില്‍നിന്നു പുറത്തേയ്‌ക്ക് വന്നത്‌. പോളിയോ ബാധിച്ച്‌ രണ്ടു കാലും തളര്‍ന്ന പെണ്‍കുട്ടിയെയാണ്‌ ജഗദീഷ്‌ ഒന്‍പതുവര്‍ഷം പ്രണയിച്ചതും ജീവിതത്തിലേക്ക്‌ കൂടെ കൂട്ടിയതും.
അടുത്തടുത്ത സ്‌ഥലങ്ങളില്‍ ജനിച്ചുവളര്‍ന്നവരാണ്‌ ജഗദീഷും സന്ധ്യയും. ബാല്യത്തിലേ പരസ്‌പരം അറിയുന്നവര്‍. എല്ലാവരും സഹതാപക്കണ്ണുകൊണ്ട്‌ നോക്കിയിരുന്ന പെണ്‍കുട്ടി. സമപ്രായക്കാര്‍ ഓടിക്കളിക്കുമ്പോള്‍ വീട്ടിലിരുന്ന്‌ സങ്കടത്തോടെ നോക്കാനായിരുന്നു സന്ധ്യയുടെ വിധി. ഒരു വയസില്‍ വില്ലനായെത്തി കാലു തളര്‍ത്തിക്കളഞ്ഞത്‌ പോളിയോ വാക്‌സിനാണ്‌. സ്‌കൂളിലേക്കുള്ള യാത്രകള്‍ ഓട്ടോറിക്ഷയിലായിരുന്നു. സ്‌കൂളും വീടും മാത്രമായിരുന്നു സന്ധ്യയുടെ ലോകം.
ൈപ്രമറി ക്ലാസുകളില്‍ മാത്രമേ വീടിനടുത്ത്‌ പഠിച്ചുള്ളൂ. പിന്നീട്‌ പ്ലസ്‌ടുവരെ പത്തനാപുരത്തെ ആശാഭവനില്‍. അദ്ധ്യാപകരും കൂട്ടുകാരും സന്ധ്യയെ സ്‌നേഹത്തോടെ വിളിച്ചത്‌ മാമ്മോദീസ പേരായ ലൂര്‍ദ്ദ്‌ മേരിയെന്നാണ്‌. ജഗദീഷിനെ എങ്ങനെയാണ്‌ പരിചയപ്പെട്ടതെന്ന്‌ ചോദിക്കുമ്പോള്‍ സന്ധ്യയുടെ മുഖത്ത്‌ നാണം വിരിഞ്ഞു. എല്ലാം ജഗദീഷ്‌ പറയുമെന്നായിരുന്നു മറുപടി.
''ബോര്‍ഡിംഗില്‍നിന്ന്‌ അവധിക്ക്‌ വരുമ്പോള്‍ സന്ധ്യയെ കാണാറുണ്ടായിരുന്നു. അന്നേ സഹതാപത്തിലുപരി ഇഷ്‌ടമായിരുന്നു. പത്തില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരി വഴി എന്റെ ഇഷ്‌ടം അറിയിച്ചു. മറുപടി ഒന്നും കിട്ടിയില്ല. ഓണത്തിനും ക്രിസ്‌മസിനുമൊക്കെയേ നാട്ടിലെത്താറുള്ളൂ. കൂട്ടുകാരോടൊക്കെ ഇക്കാര്യം പറയുമ്പോള്‍ ഞാന്‍ തമാശ പറയുന്നതാണെന്നാണ്‌ എല്ലാവരും കരുതിയത്‌.'' ജഗദീഷ്‌ പറയുന്നു.
''വെറുതെ തമാശയ്‌ക്ക് ഇഷ്‌ടമാണെന്നു പറഞ്ഞ്‌, പിറകെ നടക്കാനാണെന്ന്‌ അറിയില്ലല്ലോ. ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചതേ ഇല്ല. കൂട്ടുകാരിയാണ്‌ ഞങ്ങളുടെയിടയില്‍ ഹംസമായത്‌. ഞാന്‍ എത്ര നിരുത്സാഹപ്പെടുത്തിയിട്ടും പിന്‍മാറില്ലെന്ന മനസിലായി. എന്റെ കുറവുകളും പ്രശ്‌നങ്ങളും അറിഞ്ഞുകൊണ്ട്‌ ഒരു ജീവിതം വച്ചുനീട്ടുമ്പോള്‍ അത്‌ തള്ളിക്കളയാന്‍ തോന്നിയില്ല.'' സന്ധ്യയുടെ വാക്കുകളില്‍ കൃതാര്‍ഥത.
"സ്‌നേഹം ആത്മാര്‍ത്ഥതയോടെയാണെന്ന്‌ തോന്നിയപ്പോള്‍ തിരിച്ചും ഇഷ്‌ടമാണെന്ന്‌ കൂട്ടുകാരിയോട്‌ പറഞ്ഞു. ഫോ ണ്‍വിളിയും കത്തുമില്ല. അവധിക്ക്‌ വല്ലപ്പോഴും വരുമ്പോള്‍ ദൂരെനിന്നു കാണും. ചിലപ്പോള്‍ രണ്ടുവാക്ക്‌ സംസാരിക്കും. ഇടയ്‌ക്ക് ഹോസ്‌റ്റലിലേക്ക്‌ വിളിക്കും. പ്ലസ്‌ടു കഴിഞ്ഞതോടെ കൊല്ലത്ത്‌ കമ്പ്യൂട്ടര്‍ കോഴ്‌സിന്‌ ചേര്‍ന്നു. പുറത്തുവച്ച്‌ ഇടയ്‌ക്ക് കാണും, സംസാരിക്കും. സ്‌നേഹം കൂടുതല്‍ തീവ്രമായി തുടങ്ങിയത്‌ ഈ സമയത്താണ്‌; എന്തു വന്നാലും പിരിയില്ല, ഒരുമിച്ച്‌ ജീവിക്കണം എന്ന്‌ തീരുമാനമെടുത്തതും.'' ജഗദീഷിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച്‌ സന്ധ്യ പറയുന്നു.




''സന്ധ്യയുടെ അച്‌ഛന്റെ വള്ളത്തിലായിരുന്നു കടലില്‍ പോയിരുന്നത്‌. എനിക്കന്ന്‌ 20 വയസേ കാണൂ. മോളേ ഇഷ്‌ടമാണ്‌, വിവാഹം കഴിക്കാന്‍ താല്‌പര്യമുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ ഇവരുടെ വീട്ടില്‍ വലിയ പ്രശ്‌നമായി. വള്ളത്തില്‍നിന്ന്‌ എന്നെ ഒഴിവാക്കി. എന്നാലും ഞങ്ങള്‍ തമ്മില്‍ ഇടയ്‌ക്കിടെ കാണും. ക്ലാസിന്‌ പുറത്തുപോയി തനിയെ സംസാരിക്കണമെന്ന്‌ ആഗ്രഹിച്ചിട്ടുണ്ട്‌. ഒരിക്കല്‍ ഞങ്ങള്‍ ഐസ്‌ക്രീം പാര്‍ലറില്‍ പോയി. കുറച്ചുനേരം സംസാരിച്ചിരുന്നു. സന്ധ്യയ്‌ക്ക് രണ്ട്‌ അനിയന്‍മാരും ഒരു അനുജത്തിയുമാണ്‌. പുറത്തുപോയത്‌ ഇവളുടെ വീട്ടിലറിഞ്ഞ്‌ ആകെ പ്രശ്‌നമായി. പിന്നീട്‌ അങ്ങനെയുള്ള സാഹസത്തിനൊന്നും മുതിര്‍ന്നില്ല.
വള്ളത്തില്‍നിന്ന്‌ പുറത്താക്കിയതോടെ കൊല്ലത്ത്‌ നില്‌ ക്കാന്‍ താല്‌പര്യമില്ലാതായി. മംഗലാപുരത്തുപോയി. അവിടെയും മത്സ്യബന്ധനം തന്നെ. ഇവിടെയുള്ള കൂട്ടുകാര്‍ ഉണ്ടായിരുന്നു. തമ്മില്‍ കാണാതായിരുന്നപ്പോഴാണ്‌ സന്ധ്യയോടുള്ള ഇഷ്‌ടത്തിന്റെ ആഴം മനസിലായത്‌. മൂന്നും നാലും മാസം കൂടുമ്പോഴേ നാട്ടില്‍ വരാറുള്ളൂ. മംഗലാപുരത്തുനിന്ന്‌ ആഴ്‌ചയിലൊരിക്കല്‍ ഫോണ്‍ ചെയ്യും. കൂട്ടുകാരും വീട്ടുകാരും ആദ്യം ഈ ബന്ധത്തെ നിരുത്സാഹപ്പെടുത്തിയെങ്കിലും ഞാനതില്‍നിന്ന്‌ പിന്‍മാറില്ലെന്നുറപ്പായതോടെ ഒന്നും പറയാതെയായി.
സന്ധ്യയുടെ വീട്ടുകാര്‍ക്ക്‌ ഈ ബന്ധത്തെ അന്നും ഇന്നും ഇഷ്‌ടമായിരുന്നില്ല. സ്വാഭാവികമായി വീട്ടിലും എതിര്‍പ്പുണ്ടായി. മകന്‍ നല്ല ആരോഗ്യമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നല്ലേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക? അവസാനം എന്റെ ആഗ്രഹം മനസിലാക്കി എല്ലാ കാര്യങ്ങളിലും അവരെന്റ കൂടെ നിന്നു.
ഇതിനിടെ കണ്‍മുമ്പിലൂടെ കടന്നുപോയത്‌ ഒന്‍പത്‌ വര്‍ഷം. എന്തുവന്നാലും സന്ധ്യയുടെ വീട്ടുകാര്‍ വിവാഹം നടത്തിത്തരില്ലെന്ന്‌ മനസിലായി. എന്നാലും എന്റെ വീട്ടുകാരെ അയച്ച്‌ വിവാഹാലോചന നടത്തി."കാലുവയ്യാത്ത കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ താല്‌പര്യമില"്ല എന്നായിരുന്നു മറുപടി. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത്‌ സന്ധ്യയെ മാത്രമായിരിക്കുമെന്ന്‌ ഞാനും തീരുമാനിച്ചു.


വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ഞങ്ങളുടെ ഇഷ്‌ടം അറിയാമായിരുന്നു. കഴിഞ്ഞ ക്രിസ്‌മസിന്‌ ആദ്യമായി ഞാനവള്‍ക്കൊരു സമ്മാനം കൊടുത്തു. ഉണ്ണീശോയുടെയും മാതാവിന്റെയും യൗസേപ്പ്‌ പിതാവിന്റെയും പടമുള്ള ഒരു ക്രിസ്‌മസ്‌ കാര്‍ഡ്‌. ഞാന്‍ വളരെയധികം നിര്‍ബന്ധിച്ചതിനുശേഷമാണ്‌ ഇവള്‍ അത്‌ വാങ്ങിയത്‌.
"വേറെയാരെയും പ്രേമിക്കാന്‍ തോന്നിയില്ലേ. നടക്കാന്‍ സാധിക്കാത്ത പെണ്‍കുട്ടി മാത്രമേ നിന്റെ കണ്ണില്‍പ്പെട്ടുള്ളല്ലോ?"എന്ന്‌ ചോദിച്ചവരുണ്ട്‌. സന്ധ്യയെ എനിക്കിഷ്‌ടപ്പെട്ടു. ഇവളുടെ കുറവുകള്‍ അറിഞ്ഞുകൊണ്ടാണ്‌ ഞാന്‍ സ്‌നേഹിച്ചത്‌. അതെന്താണെന്നറിയില്ല. ആരോഗ്യമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചശേഷം അവളുടെ കാലുകള്‍ക്ക്‌ എന്തെങ്കിലും പറ്റിയാലും സഹിക്കേണ്ടേ. അതുപോലെയാണെന്ന്‌ കരുതിയാല്‍ പോരേ. ദൈവവിശ്വാസിയാണ്‌ ഞാന്‍. അദ്ധ്വാനിക്കാന്‍ ആരോഗ്യവുമുണ്ട്‌. അതുള്ളിടത്തോളം സന്ധ്യയെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന്‌ വിശ്വാസവുമുണ്ട്‌.
"ആ ബോധ്യത്തിലാണ്‌ വിവാഹാഭ്യര്‍ത്ഥന നടത്തിയത്‌. അവര്‍ എതിര്‍ത്തു. മെയ്‌മാസത്തില്‍ സന്ധ്യ ഫോണില്‍ വിളിച്ച്‌ "എന്നെ കൂട്ടിക്കൊണ്ടുപോകണം. അല്ലെങ്കില്‍ ആത്മഹത്യചെയ്യും" എന്നു പറഞ്ഞതോടെ ഒന്നും ആലോചിച്ചില്ല. കൂട്ടുകാരെയും കൂട്ടി സന്ധ്യയെ വിളിച്ചുകൊണ്ടു പോന്നു.
"ഇനി സന്ധ്യയുടെ വീട്ടുകാരുടെ സമ്മതത്തോടുകൂടി എന്തായാലും വിവാഹം നടക്കില്ലെന്നു മനസിലായി. ആദ്യം എതിര്‍ത്തെങ്കിലും എന്റെ മാതാപിതാക്കളും കൂട്ടുകാരും എല്ലാം കാര്യത്തിലും ഒപ്പം നിന്നു. അടുത്ത ബന്ധുക്കളെയും അയല്‌പക്കംകാരെയും വിളിച്ച്‌ ചെറിയൊരു സദ്യയൊരുക്കി. കേട്ടറിഞ്ഞ്‌ കുറേപ്പേരെത്തി. എങ്ങനെയാണെന്നറിയില്ല പിറ്റേ ദിവസം പത്രത്തിന്റെ ഒന്നാം പേജില്‍ പളളിയില്‍ സന്ധ്യയെ എടുത്തുകൊണ്ടു വരുന്ന ഫോട്ടോ വന്നു. എത്ര പേരാണ്‌ നമ്പര്‍ തേടിപ്പിടിച്ച്‌ വിളിച്ചത്‌! ഇക്കാലത്തും നല്ല മനസുളളവരുണ്ടല്ലോ, ഫോട്ടോ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നാണ്‌ എല്ലാംവര്‍ക്കും പറയാനുണ്ടായിരുന്നത്‌. സന്ധ്യയ്‌ക്കൊരു ജീവിതം കൊടുത്തത്‌ വലിയ ത്യാഗമാണെന്നൊന്നും എനിക്കു തോന്നിയിട്ടില്ല.ആദ്യമായിട്ട്‌ ഇഷ്‌ടം തോന്നിയ പെണ്‍കുട്ടി എന്നും കൂടെയുണ്ടാകണമെന്നു തോന്നി.
"പത്രത്തില്‍ വന്നതോടെ കാലു ചികിത്സിച്ച്‌ ശരിയാക്കാന്‍ റോട്ടറി ക്ലബ്ലുകള്‍ സഹായം വാഗ്‌ദാനം ചെയ്‌തു. ക്രച്ചസ്‌ വാങ്ങി തരാമെന്നു പറഞ്ഞു. പക്ഷേ ക്രച്ചസ്‌ ഉപയോഗിക്കാനുളള ആരോഗ്യം സന്ധ്യയുടെ കാലുകള്‍ക്ക്‌ ഇല്ല. ഏറ്റവും വലിയ സങ്കടം കല്യാണത്തിന്‌ സന്ധ്യയുടെ വീട്ടുകാര്‍ സഹകരിച്ചില്ലെന്നതാണ്‌. ''
ജഗദീഷ്‌ പറയുമ്പോള്‍ സന്ധ്യയുടെ മുഖത്ത്‌ സങ്കടം നിറയുന്നു. '' അവര്‍ വരുമായിരിക്കും. കല്യാണശേഷം ഞങ്ങള്‍ ഊട്ടിയ്‌ക്കു പോയി കേട്ടോ. സന്ധ്യയുടെ ആദ്യ ഊട്ടി യാത്ര. നടക്കാന്‍ പറ്റില്ലാത്തതുകൊണ്ട്‌ വല്ലപ്പോഴുമേ യാത്ര പോകാറുളളൂ. അടുത്തൊരു കാത്തലിക്‌ പ്രസില്‍ സന്ധ്യയ്‌ക്കു ഡി.റ്റി. പി ജോലി കിട്ടിയിട്ടുണ്ട്‌. ഓട്ടോയിലാണു യാത്ര.എന്നും ഈ സ്‌നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാ ന്‍ അനുഗ്രഹിക്കണമേയെന്ന്‌ മാത്രമേ പ്രാര്‍ത്ഥനയുളളൂ. ''


ചെറിയ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കില്‍ പങ്കാളിയെ ഉപേക്ഷിക്കണമെന്നു തോന്നുന്നവര്‍ക്കു മുന്നില്‍ ജഗദീഷ്‌ ചെയ്‌തതു വലിയ കാര്യമാണ്‌.

 
 
ഹമീട്നടുവടം